The brutal murder of a one-and-a-half-year-old child by his own mother shocked Kerala and sparked intense public outrage. In this episode of Crime Beat, the prosecutor Advocate Ramesh walks listeners through the chilling timeline of the Viyan murder case—from the child’s disappearance at Kannur Thayyil beach to the court verdict that sentenced the mother to life imprisonment. A disturbing case that questions motherhood, morality, and crime.
2020 ഫെബ്രുവരി 17: ഒന്നര വയസ്സുകാരനായ വിയാനെ കാണാനില്ലെന്ന വിവരം കേട്ടാണ് അന്ന് കണ്ണൂർ തയ്യിൽ കടൽത്തീരം ഉണർന്നത്. നാട്ടുകാരും പൊലീസും അന്വേഷിച്ചു. ഒടുവിൽ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ കുഞ്ഞു വിയാന്റെ മൃതദേഹം കണ്ടെത്തി. പക്ഷേ, നാട്ടുകാരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞിന്റെ മരണത്തിന്റെ ചടങ്ങുകൾ തീരും മുൻപ് കുഞ്ഞിന്റെ അച്ഛനെതിരെ അമ്മ ശരണ്യയും ശരണ്യയ്ക്കെതിരെ അച്ഛൻ പ്രണവും പൊലീസിനെ സമീപിച്ചു. പരസ്പരം കൊലപാതക കുറ്റം ആരോപിച്ച ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ ആ സത്യം പുറത്തു വന്നു. കാമുകനൊപ്പം ജീവിക്കാൻ അമ്മ ശരണ്യയാണ് സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത് എന്ന്. വലിയ ജനരോഷം ഈ കേസിൽ ശരണ്യയ്ക്കെതിരെ ഉയർന്നു. നാട്ടുകാരും വീട്ടുകാരും ശരണ്യയെ കയ്യൊഴിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശരണ്യ അതിലും പരാജയപ്പെട്ടു. ആറു വർഷങ്ങൾക്ക് ഇപ്പുറം കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്ന അമ്മ എന്ന അപൂർവതയാണ് ഈ കേസിനെ ചർച്ചാവിഷയമാക്കിയത്. കേസിന്റെ നാൾവഴികൾ മനോരമ ഓൺലൈൻ ക്രൈംബീറ്റിൽ പങ്കുവയ്ക്കുകയാണ് കേസിന്റെ പ്രോസിക്യൂട്ടർ അഡ്വ.രമേഷ്.

നാണക്കേട് ഭയന്ന് കൊലപാതകം; യുവതിയുടെ മരണത്തിൽ 63കാരൻ പിടിയിൽ | Crime Beat | Vytila Sudha Murder | Epi 44
07:19

2 വർഷം പൊലീസിനെ കബളിപ്പിച്ച് വിദേശത്ത്, കുരുക്കായത് ആ ഫോൺ | Jalaja Murder Case | Crime Beat
18:26

കാമുകനൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി, കയറി ചെന്നത് മരണത്തിലേക്ക് | Nishadpura Murder Case | Real Crime | Crime Beat
05:14