വിശന്നു മരിച്ച തുഷാര... അതൊരു മരണമായിരുന്നില്ല... കൊലപാതകമായിരുന്നു. കേരളം ഇന്നു വരെ കേട്ടിട്ടില്ലാത്തെ തരത്തിലുള്ള കൊലപാതകം. അതും സ്ത്രീധനത്തിന്റെ പേരിൽ! രണ്ടാം പ്രസവത്തിൽ 45 കിലോ ഭാരമുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ വെറും 21 കിലോഗ്രാമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പഴുപ്പു പോലുള്ള ദ്രാവകം മാത്രമായിരുന്നു ആമാശയത്തിൽ. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞു നട്ടെല്ലിനോടു ചേർന്നിരുന്നു.സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കൊല്ലം അഡിഷനൽ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ചപ്പോൾ തുഷാരയുടെ അച്ഛൻ നിർവികാരനായിരുന്നു. നിസഹായനായ ആ മനുഷ്യന് ഈ വിധി നൽകുന്ന ആശ്വാസം സ്വന്തം മകളെ നഷ്ടപ്പെട്ടതിന് പകരമാകില്ല. പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യ കേസാണെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടിയ തുഷാര വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.
A harrowing case that shocked Kerala—Thushara, a young woman from Karunagappally, was brutally starved to death by her husband and mother-in-law over dowry demands. At the time of her second delivery, she weighed just 45 kg, but by the time of her death, she was only 21 kg. Postmortem reports revealed a body ravaged by hunger and abuse. In today’s Crime Beat, we revisit the heartbreaking details of India’s first recorded starvation murder case linked to dowry, and the long fight for justice. Host: Seena Antony

തലങ്ങും വിലങ്ങും വെട്ടിയത് 38 തവണ; ഞെട്ടിച്ച് ഭാര്യയുടെ അറസ്റ്റ് | Vendalloor Murder | Vinod Kumar Murder
14:16

കാമുകന്റെ കൂടെ പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം; 15 വർഷത്തിനുശേഷം ട്വിസ്റ്റ്
14:49

നാണക്കേട് ഭയന്ന് കൊലപാതകം; യുവതിയുടെ മരണത്തിൽ 63കാരൻ പിടിയിൽ | Crime Beat | Vytila Sudha Murder | Epi 44
07:19